2012, ഓഗസ്റ്റ് 23, വ്യാഴാഴ്‌ച




ജാലകം 


ജാലകകാഴ്ചകളിലേക്ക് കണ്ണോടിക്കവേ മനസ്സൊരു കളിവള്ളം പോലെ ഒഴുകുകയായിരുന്നു. ഇന്നലെ ഉറങ്ങാന്‍ കിടന്നത് ഒരുപാട് വൈകിയായിരുന്നു. അതിനാല്‍ ഉണരാന്‍ ഇന്നിത്തിരി വൈകുകയും


ചെയ്തു .

പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞു പുറത്തെ കാഴ്ചയിലേക്ക് പാദങ്ങള്‍ വച്ചപ്പോള്‍ എങ്ങുനിന്നെന്നറിയാത്തൊരു കുളിര് വന്നു മൂടിയിരിക്കുന്നു .തുളസിത്തറയിലെ തുളസിക്ക് ഇത്തിരി വാട്ടമുണ്ടോ. ഇറയത്തെ പടിക്കു മുന്നിലിരുന്ന കിണ്ടിയില്‍ നിന്നും വെള്ളമെടുത്ത് തുളസിക്ക് പകര്‍ന്നപ്പോള്‍ ഒരു നവവധുവിനെ പോലെ തുളസീദളങ്ങള്‍ നാണിച്ചു മുഖം കുനിച്ചു . ഒരു തളിരില നുള്ളി തലയില്‍ വച്ച് , പിന്നെ ഞാന്‍ ഓടുകയായിരുന്നു.

അമ്പലത്തിലേക്കുള്ള യാത്രയില്‍ എന്നും കൂട്ടുവരേണ്ടാതാണല്ലോ ജിഷ്ണുവേട്ടന്‍. നേരത്തെ പോയോ എന്തോ. ഇല്ല, വൈകുന്നതല്ലാതെ നേരത്തെ എന്നൊരു വാക്ക് ആളുടെ അജണ്ടയില്‍ ഇല്ല , അപ്പോള്‍ അതിനു സാധ്യതയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ