2012, സെപ്റ്റംബർ 14, വെള്ളിയാഴ്‌ച


ശുഭ രാത്രി.


വഴിയിലൊരു മരം
ഇലകളില്ലാതെ
പൂക്കൾക്കു മാത്രമായി

ഹൃത്തിലൊരു നൊബരം
ആരുമറിയാതെ
മുഖത്തു പടർന്ന ചിരിയായി

കവിളിലെ കണ്ണുനീർ ചാലുകൾ
കടംകഥകളെക്കാൾ
സമസ്യകളായി

എഴുതിയവ മായിച്ചു വലിച്ചെറിഞ്ഞ
കല്ലു പെൻസ്സിലിന്റെ കഥ
കാണാമറയത്തൊരു കനലായി

കൊഴിഞ്ഞു വീഴാൻ ഇനി കോൺഗ്രീറ്റു പ്രതലം
പൂവിനൊരു അവസാന മോഹം
അലിഞ്ഞു ചേരാൻ ഒരിത്തിരി മണ്ണു

കാത്തുവച്ചൊരു കനവു പാത്രം
തിരികെ വരാത്തൊരു മാബഴ ക്കാലം
കാൽതട്ടി മുറിഞ്ഞ നിഴലിന്റെ ഹൃദയം
മടക്ക യാത്രക്കൊരുങ്ങുകയാണു ഞാൻ
ശുഭ രാത്രി..................................

പെയ്തൊഴിയാതെ




പറയാതെയും
അറിയാതെയും
പോയ ചില ഇഷ്ടങ്ങൾ
കാലങ്ങൾ കഴിഞ്ഞിട്ടും,
ചില നോട്ടങ്ങളിലൂടെ
പറയാതെ പോയതിനെ പറ്റി
ഒത്തിരി പറഞ്ഞിട്ടു പോകാറുണ്ട്‌


അറിയാതെ പോയ
ആ ഇഷ്ട്ങ്ങളെ ഓർത്ത്‌
മനസ്സിന്റെ മഴ കാടുകളിലെ
നനഞ്ഞ മൺ പുറ്റുകളിൽ
ഞാൻ മരവിച്ചിരിക്കാറുണ്ട്‌


പെയ്തൊഴിയാത്ത ചില
കാർ മേഘങ്ങളെ
കാറ്റിന്റെ കൈകളിൽ
കളിക്കാൻ വിട്ട്‌
കാലം ഇനിയും
കാത്തിരിക്കുന്നുണ്ട്‌
ഓർക്കാപ്പുറത്തൊരു
മഴ ചാറ്റലിനായ്‌

മരം ഒരു വരം


ഒരു മരത്തെ
വെറുതെ പഴിച്ച്‌
ചൂണ്ടി കാണിക്കുബോൾ

അതിൽ വിടർന്ന
പൂക്കളെ കുറിച്ചും
തന്നിരുന്ന വസന്തകാലത്തെ
കുറിച്ചും ഓർക്കണം

നിറഞ്ഞു നിന്ന
ഇലകളെ കുറിച്ചും
തന്നിരുന്ന തണ്ണലിടത്തെ
കുറിച്ചും ഓർക്കണം

മണ്ണിലേക്ക്‌ ആഴ്‌ന്നിറങ്ങിയ
വേരിനെക്കുറിച്ചും
മണ്ണും മരവും
നമുക്കേകിയ കരുത്തിനെ
കുറിച്ചും ഓർക്കണം

ചില്ലയിലെ കിളി
കൊഞ്ചലിനെ കുറിച്ചും
കനിഞ്ഞു തന്ന കായ്‌ കനികളെ
കുറിച്ചും ഓർക്കണം

മുറ്റത്തെ മുവാണ്ടൻമാവ്‌
ഇനി കായ്ക്കില്ലാ
വെട്ടി കളഞ്ഞേക്കാം
ഒരു വെറു വാക്ക്‌

മാതാവൂട്ടിയ മധുരം
മാവും ഊട്ടിയിരുന്നല്ലോ
എന്നൊരു ചോദ്യം കാറ്റിനു

ഇതു പറയുബോഴും
ആ മര തണ്ണലിൽ തന്നെയായിരുന്നല്ലോ
നിങ്ങളെന്ന് ഒരു അണ്ണാൻ കുഞ്ഞ്‌

നരച്ച്‌ ശുഷ്കിച്ച്‌
ദൈവനാമംചൊല്ലി
ഇനി കായ്ക്കാത്ത
ഒരു നിസ്സംഗത അകത്ത്‌

വെട്ടി കളഞ്ഞേക്കുമോ അതിനെയും

അകലാനായ്‌ അരികെ

വരക്കാനായ്‌
താഴവാരത്തിൽ ഒറ്റപ്പെട്ട വീട്‌
കടലിൽ ഏകനായ തോണികാരൻ
മുനിഞ്ഞുകത്തുന്ന മൺ ചിരാത്‌
എന്നിട്ടും, കോറി വരച്ച
അവളുടെ കണ്ണുകളിലാണു
പ്രണയം നിർ വൃതി കൊണ്ടത്‌

അകലാനായ്‌
അരികു ചേർന്നു പോയവയെത്ര

തീരം തഴുകിയ തിര
പറന്നു പോയ ദേശാടന കിളി
കൊഴിഞ്ഞുപോയ മാമ്പഴകാലം
തിരികെ വരാത്ത ബാല്യം
എന്നിട്ടും, നീയെന്ന സൂര്യൻ
മറഞ്ഞപ്പോഴായിരുന്നു
കോവണിമുറിയുടെ
ഇരുണ്ട വെളിച്ചത്തിൽ
കോറി വരക്കപ്പെട്ട ചുവരുകൾക്കുള്ളിൽ
ഒരു മൺ ചിരാതുപോലും വരക്കാനാവാതെ
പ്രണയം എന്നെ ഏകനാക്കിയത്‌

മഴ



ഒരു നേർത്ത കാറ്റ്‌
കരിയിലകളിൽ ചിറകനക്കി

ഒരു നനവാർന്ന കണം
കുറെ മുൻപേ പറന്നിറങ്ങി

കൂട്ടംതെറ്റിയ കുളിർ
കൈ എത്താ ദുരത്ത്‌
ചിണുങ്ങി നിന്നു

ഇലകൾകിടയിൽ
ഉണ്ണിപൂവിനെ
ഒളിപ്പിച്ച ചില്ലകൾ
അനുരാഗത്തിനു കാതോർത്തു

പാടവരമ്പിലെ അവസാന കിളിയും
ഒരു മൂളിപാട്ടുമായ്‌ പറന്നകന്നു

ഇനി എന്റെ
മണൽകിനാവിലേക്കു
പുതുമണിന്റെ കാമോദ്ദീപതമായ ഗന്ധത്താൽ
ഉഴുതുമറിക്കാനും, പുതുനാബിനുമായ്‌
എന്നിൽ സ്ഖലനം ഉണർത്തി
അവൾ വരു