ശുഭ രാത്രി.
ഇലകളില്ലാതെ
പൂക്കൾക്കു മാത്രമായി
ഹൃത്തിലൊരു നൊബരം
ആരുമറിയാതെ
മുഖത്തു പടർന്ന ചിരിയായി
കവിളിലെ കണ്ണുനീർ ചാലുകൾ
കടംകഥകളെക്കാൾ
സമസ്യകളായി
എഴുതിയവ മായിച്ചു വലിച്ചെറിഞ്ഞ
കല്ലു പെൻസ്സിലിന്റെ കഥ
കാണാമറയത്തൊരു കനലായി
കൊഴിഞ്ഞു വീഴാൻ ഇനി കോൺഗ്രീറ്റു പ്രതലം
പൂവിനൊരു അവസാന മോഹം
അലിഞ്ഞു ചേരാൻ ഒരിത്തിരി മണ്ണു
കാത്തുവച്ചൊരു കനവു പാത്രം
തിരികെ വരാത്തൊരു മാബഴ ക്കാലം
കാൽതട്ടി മുറിഞ്ഞ നിഴലിന്റെ ഹൃദയം
മടക്ക യാത്രക്കൊരുങ്ങുകയാണു ഞാൻ
ശുഭ രാത്രി..................................