2012, സെപ്റ്റംബർ 14, വെള്ളിയാഴ്‌ച


ശുഭ രാത്രി.


വഴിയിലൊരു മരം
ഇലകളില്ലാതെ
പൂക്കൾക്കു മാത്രമായി

ഹൃത്തിലൊരു നൊബരം
ആരുമറിയാതെ
മുഖത്തു പടർന്ന ചിരിയായി

കവിളിലെ കണ്ണുനീർ ചാലുകൾ
കടംകഥകളെക്കാൾ
സമസ്യകളായി

എഴുതിയവ മായിച്ചു വലിച്ചെറിഞ്ഞ
കല്ലു പെൻസ്സിലിന്റെ കഥ
കാണാമറയത്തൊരു കനലായി

കൊഴിഞ്ഞു വീഴാൻ ഇനി കോൺഗ്രീറ്റു പ്രതലം
പൂവിനൊരു അവസാന മോഹം
അലിഞ്ഞു ചേരാൻ ഒരിത്തിരി മണ്ണു

കാത്തുവച്ചൊരു കനവു പാത്രം
തിരികെ വരാത്തൊരു മാബഴ ക്കാലം
കാൽതട്ടി മുറിഞ്ഞ നിഴലിന്റെ ഹൃദയം
മടക്ക യാത്രക്കൊരുങ്ങുകയാണു ഞാൻ
ശുഭ രാത്രി..................................

പെയ്തൊഴിയാതെ




പറയാതെയും
അറിയാതെയും
പോയ ചില ഇഷ്ടങ്ങൾ
കാലങ്ങൾ കഴിഞ്ഞിട്ടും,
ചില നോട്ടങ്ങളിലൂടെ
പറയാതെ പോയതിനെ പറ്റി
ഒത്തിരി പറഞ്ഞിട്ടു പോകാറുണ്ട്‌


അറിയാതെ പോയ
ആ ഇഷ്ട്ങ്ങളെ ഓർത്ത്‌
മനസ്സിന്റെ മഴ കാടുകളിലെ
നനഞ്ഞ മൺ പുറ്റുകളിൽ
ഞാൻ മരവിച്ചിരിക്കാറുണ്ട്‌


പെയ്തൊഴിയാത്ത ചില
കാർ മേഘങ്ങളെ
കാറ്റിന്റെ കൈകളിൽ
കളിക്കാൻ വിട്ട്‌
കാലം ഇനിയും
കാത്തിരിക്കുന്നുണ്ട്‌
ഓർക്കാപ്പുറത്തൊരു
മഴ ചാറ്റലിനായ്‌

മരം ഒരു വരം


ഒരു മരത്തെ
വെറുതെ പഴിച്ച്‌
ചൂണ്ടി കാണിക്കുബോൾ

അതിൽ വിടർന്ന
പൂക്കളെ കുറിച്ചും
തന്നിരുന്ന വസന്തകാലത്തെ
കുറിച്ചും ഓർക്കണം

നിറഞ്ഞു നിന്ന
ഇലകളെ കുറിച്ചും
തന്നിരുന്ന തണ്ണലിടത്തെ
കുറിച്ചും ഓർക്കണം

മണ്ണിലേക്ക്‌ ആഴ്‌ന്നിറങ്ങിയ
വേരിനെക്കുറിച്ചും
മണ്ണും മരവും
നമുക്കേകിയ കരുത്തിനെ
കുറിച്ചും ഓർക്കണം

ചില്ലയിലെ കിളി
കൊഞ്ചലിനെ കുറിച്ചും
കനിഞ്ഞു തന്ന കായ്‌ കനികളെ
കുറിച്ചും ഓർക്കണം

മുറ്റത്തെ മുവാണ്ടൻമാവ്‌
ഇനി കായ്ക്കില്ലാ
വെട്ടി കളഞ്ഞേക്കാം
ഒരു വെറു വാക്ക്‌

മാതാവൂട്ടിയ മധുരം
മാവും ഊട്ടിയിരുന്നല്ലോ
എന്നൊരു ചോദ്യം കാറ്റിനു

ഇതു പറയുബോഴും
ആ മര തണ്ണലിൽ തന്നെയായിരുന്നല്ലോ
നിങ്ങളെന്ന് ഒരു അണ്ണാൻ കുഞ്ഞ്‌

നരച്ച്‌ ശുഷ്കിച്ച്‌
ദൈവനാമംചൊല്ലി
ഇനി കായ്ക്കാത്ത
ഒരു നിസ്സംഗത അകത്ത്‌

വെട്ടി കളഞ്ഞേക്കുമോ അതിനെയും

അകലാനായ്‌ അരികെ

വരക്കാനായ്‌
താഴവാരത്തിൽ ഒറ്റപ്പെട്ട വീട്‌
കടലിൽ ഏകനായ തോണികാരൻ
മുനിഞ്ഞുകത്തുന്ന മൺ ചിരാത്‌
എന്നിട്ടും, കോറി വരച്ച
അവളുടെ കണ്ണുകളിലാണു
പ്രണയം നിർ വൃതി കൊണ്ടത്‌

അകലാനായ്‌
അരികു ചേർന്നു പോയവയെത്ര

തീരം തഴുകിയ തിര
പറന്നു പോയ ദേശാടന കിളി
കൊഴിഞ്ഞുപോയ മാമ്പഴകാലം
തിരികെ വരാത്ത ബാല്യം
എന്നിട്ടും, നീയെന്ന സൂര്യൻ
മറഞ്ഞപ്പോഴായിരുന്നു
കോവണിമുറിയുടെ
ഇരുണ്ട വെളിച്ചത്തിൽ
കോറി വരക്കപ്പെട്ട ചുവരുകൾക്കുള്ളിൽ
ഒരു മൺ ചിരാതുപോലും വരക്കാനാവാതെ
പ്രണയം എന്നെ ഏകനാക്കിയത്‌

മഴ



ഒരു നേർത്ത കാറ്റ്‌
കരിയിലകളിൽ ചിറകനക്കി

ഒരു നനവാർന്ന കണം
കുറെ മുൻപേ പറന്നിറങ്ങി

കൂട്ടംതെറ്റിയ കുളിർ
കൈ എത്താ ദുരത്ത്‌
ചിണുങ്ങി നിന്നു

ഇലകൾകിടയിൽ
ഉണ്ണിപൂവിനെ
ഒളിപ്പിച്ച ചില്ലകൾ
അനുരാഗത്തിനു കാതോർത്തു

പാടവരമ്പിലെ അവസാന കിളിയും
ഒരു മൂളിപാട്ടുമായ്‌ പറന്നകന്നു

ഇനി എന്റെ
മണൽകിനാവിലേക്കു
പുതുമണിന്റെ കാമോദ്ദീപതമായ ഗന്ധത്താൽ
ഉഴുതുമറിക്കാനും, പുതുനാബിനുമായ്‌
എന്നിൽ സ്ഖലനം ഉണർത്തി
അവൾ വരു

2012, ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

ഉറങ്ങൂ സഘി , ശാന്തമായി...



കാലങ്ങളുടെ , കഴിഞ്ഞ് പോയ ഏടുകളുടെ
മഹാ പ്രവാഹം .. അന്നുമിന്നും മഴ പോലെ
എന്നില്‍ തെളിഞ്ഞ് പെയ്ത നീയാം കൂട്ട് ..
ഒരുപിടി എള്ളിന്റെ ചൂടില്‍ എന്നെ വകഞ്ഞു
ജലത്തിന് പകുത്തു കൊടുത്ത മനസ്സുകളില്‍
നിന്നും കോരിയെടുത്ത് , കുളിര്‍തെന്നല്‍ നല്‍കി
മാറോടണച്ച എന്റെ ജീവബലം ..
മനസ്സ് കൊണ്ടൊ വാക്ക് കൊണ്ടൊ അകറ്റുവാന്‍
പ്രാപ്തമല്ലാത്തത്രയും അരികില്‍ കുടി കൊള്ളുന്ന ദേവ സാമിപ്യം ..
കാമക്രോധ വികാരങ്ങളെയെല്ലം മൊഴികളിലൂടെ പിടിച്ചടക്കി
എന്നെ ഞാനാക്കി മാറ്റിയ ഭര്തൃ സങ്കല്പ്പം
കടലും മഴയും ഇണചേരുന്ന നിമിഷങ്ങളില്‍ എന്നിലേ പ്രണയാദ്രമാം
ചിന്തകളെ ഉണര്‍ത്തി തന്ന കാമുകഹൃദയം ..
ജീവിതത്തിന്റെ ഏതറ്റങ്ങളില്‍ വച്ചാണ് നിനക്ക് ഞാന്‍
ഇതിനൊക്കെയും നന്ദി ചൊല്ലുക ..
ദ്വേഷ്യത്തിന്റെ മൂട് പടം അണിയുമ്പൊഴും
പക്വതയുടെ , സ്നേഹത്തിന്റെ ചൂരു നല്‍കുന്ന വാക്കുകള്‍ ..
എന്നിലാണ് നിന്റെ പ്രതീഷകള്‍ .. നിന്റെ ലോകം , നിന്റെ വാസം ..
നാളെ ഏതു പേമാരിയിലും നിലം പൊത്തി വീണാലും
അതെന്റെ കൂടെയാവണമെന്ന് കൊതിക്കുന്നുവന്‍ ..
സ്വാര്‍ത്ഥമെന്ന് തോന്നുമെങ്കിലും സ്നേഹത്തിന്റെ നിമിഷങ്ങളില്‍
ആരാണ് അങ്ങനെ ആയി പോവാത്തതല്ലേ ?
നാം സ്വയം തീര്‍ത്ത സ്നേഹത്തിന്റെ കാന്തിക മണ്ഡലം വിട്ടു പോകുവാന്‍
ഏതു ഹൃദയമാണ് മുന്നിട്ടിറങ്ങുക ? .. സ്നേഹം ബന്ധനമാണ് ..
കരുതലിന്റെ , വാല്സല്യത്തിന്റെ മഴയുടെ കുളിരുള്ള ബന്ധനം ..
ഈ രാവ് മനസ്സ് നിറക്കുന്നു , നാം ശരിയെന്ന് വിളിച്ചോതുന്നു ..
നമ്മുടെ ശരികള്‍ ലോകം അംഗീകരിക്കുന്നു എന്ന് ,
നമ്മുടെ മനസ്സുകള്‍ ലോകം കാംക്ഷിക്കുന്നു എന്ന് തോന്നുന്നു .. അല്ലേ ?
ഉറങ്ങൂ സഖേ , ശാന്തമായി .. സ്നേഹപൂര്‍വ്വമെന്റെ മിഴികള്‍
നിനക്ക് ചുറ്റും തരാട്ട് പാടുന്നുണ്ട് ..

മഴ


ദിക്കറിയാതെ
പെയ്തുതീരുന്ന
മഴയാണ് ഞാന്‍
എന്തിനോ വേണ്ടി...
ആര്‍ക്കോവേണ്ടി
പെയ്യുന്ന വിഷാദരാത്രിമഴ
മഴരാത്രികളില്‍
എന്‍റെ കിനാവുകള്‍
പെയ്തൊഴിയുന്നു
തണുത്തകാറ്റിനൊപ്പം
മരവിച്ച എന്‍റെ
ചിന്തകള്‍ ഇപ്പോളും
ദിശയറിയാതെ സഞ്ചരിക്കുന്നു
ഞാന്‍ പോലുമറിയാതെ.....!!!!