2012, സെപ്റ്റംബർ 14, വെള്ളിയാഴ്‌ച


ശുഭ രാത്രി.


വഴിയിലൊരു മരം
ഇലകളില്ലാതെ
പൂക്കൾക്കു മാത്രമായി

ഹൃത്തിലൊരു നൊബരം
ആരുമറിയാതെ
മുഖത്തു പടർന്ന ചിരിയായി

കവിളിലെ കണ്ണുനീർ ചാലുകൾ
കടംകഥകളെക്കാൾ
സമസ്യകളായി

എഴുതിയവ മായിച്ചു വലിച്ചെറിഞ്ഞ
കല്ലു പെൻസ്സിലിന്റെ കഥ
കാണാമറയത്തൊരു കനലായി

കൊഴിഞ്ഞു വീഴാൻ ഇനി കോൺഗ്രീറ്റു പ്രതലം
പൂവിനൊരു അവസാന മോഹം
അലിഞ്ഞു ചേരാൻ ഒരിത്തിരി മണ്ണു

കാത്തുവച്ചൊരു കനവു പാത്രം
തിരികെ വരാത്തൊരു മാബഴ ക്കാലം
കാൽതട്ടി മുറിഞ്ഞ നിഴലിന്റെ ഹൃദയം
മടക്ക യാത്രക്കൊരുങ്ങുകയാണു ഞാൻ
ശുഭ രാത്രി..................................

പെയ്തൊഴിയാതെ




പറയാതെയും
അറിയാതെയും
പോയ ചില ഇഷ്ടങ്ങൾ
കാലങ്ങൾ കഴിഞ്ഞിട്ടും,
ചില നോട്ടങ്ങളിലൂടെ
പറയാതെ പോയതിനെ പറ്റി
ഒത്തിരി പറഞ്ഞിട്ടു പോകാറുണ്ട്‌


അറിയാതെ പോയ
ആ ഇഷ്ട്ങ്ങളെ ഓർത്ത്‌
മനസ്സിന്റെ മഴ കാടുകളിലെ
നനഞ്ഞ മൺ പുറ്റുകളിൽ
ഞാൻ മരവിച്ചിരിക്കാറുണ്ട്‌


പെയ്തൊഴിയാത്ത ചില
കാർ മേഘങ്ങളെ
കാറ്റിന്റെ കൈകളിൽ
കളിക്കാൻ വിട്ട്‌
കാലം ഇനിയും
കാത്തിരിക്കുന്നുണ്ട്‌
ഓർക്കാപ്പുറത്തൊരു
മഴ ചാറ്റലിനായ്‌

മരം ഒരു വരം


ഒരു മരത്തെ
വെറുതെ പഴിച്ച്‌
ചൂണ്ടി കാണിക്കുബോൾ

അതിൽ വിടർന്ന
പൂക്കളെ കുറിച്ചും
തന്നിരുന്ന വസന്തകാലത്തെ
കുറിച്ചും ഓർക്കണം

നിറഞ്ഞു നിന്ന
ഇലകളെ കുറിച്ചും
തന്നിരുന്ന തണ്ണലിടത്തെ
കുറിച്ചും ഓർക്കണം

മണ്ണിലേക്ക്‌ ആഴ്‌ന്നിറങ്ങിയ
വേരിനെക്കുറിച്ചും
മണ്ണും മരവും
നമുക്കേകിയ കരുത്തിനെ
കുറിച്ചും ഓർക്കണം

ചില്ലയിലെ കിളി
കൊഞ്ചലിനെ കുറിച്ചും
കനിഞ്ഞു തന്ന കായ്‌ കനികളെ
കുറിച്ചും ഓർക്കണം

മുറ്റത്തെ മുവാണ്ടൻമാവ്‌
ഇനി കായ്ക്കില്ലാ
വെട്ടി കളഞ്ഞേക്കാം
ഒരു വെറു വാക്ക്‌

മാതാവൂട്ടിയ മധുരം
മാവും ഊട്ടിയിരുന്നല്ലോ
എന്നൊരു ചോദ്യം കാറ്റിനു

ഇതു പറയുബോഴും
ആ മര തണ്ണലിൽ തന്നെയായിരുന്നല്ലോ
നിങ്ങളെന്ന് ഒരു അണ്ണാൻ കുഞ്ഞ്‌

നരച്ച്‌ ശുഷ്കിച്ച്‌
ദൈവനാമംചൊല്ലി
ഇനി കായ്ക്കാത്ത
ഒരു നിസ്സംഗത അകത്ത്‌

വെട്ടി കളഞ്ഞേക്കുമോ അതിനെയും

അകലാനായ്‌ അരികെ

വരക്കാനായ്‌
താഴവാരത്തിൽ ഒറ്റപ്പെട്ട വീട്‌
കടലിൽ ഏകനായ തോണികാരൻ
മുനിഞ്ഞുകത്തുന്ന മൺ ചിരാത്‌
എന്നിട്ടും, കോറി വരച്ച
അവളുടെ കണ്ണുകളിലാണു
പ്രണയം നിർ വൃതി കൊണ്ടത്‌

അകലാനായ്‌
അരികു ചേർന്നു പോയവയെത്ര

തീരം തഴുകിയ തിര
പറന്നു പോയ ദേശാടന കിളി
കൊഴിഞ്ഞുപോയ മാമ്പഴകാലം
തിരികെ വരാത്ത ബാല്യം
എന്നിട്ടും, നീയെന്ന സൂര്യൻ
മറഞ്ഞപ്പോഴായിരുന്നു
കോവണിമുറിയുടെ
ഇരുണ്ട വെളിച്ചത്തിൽ
കോറി വരക്കപ്പെട്ട ചുവരുകൾക്കുള്ളിൽ
ഒരു മൺ ചിരാതുപോലും വരക്കാനാവാതെ
പ്രണയം എന്നെ ഏകനാക്കിയത്‌

മഴ



ഒരു നേർത്ത കാറ്റ്‌
കരിയിലകളിൽ ചിറകനക്കി

ഒരു നനവാർന്ന കണം
കുറെ മുൻപേ പറന്നിറങ്ങി

കൂട്ടംതെറ്റിയ കുളിർ
കൈ എത്താ ദുരത്ത്‌
ചിണുങ്ങി നിന്നു

ഇലകൾകിടയിൽ
ഉണ്ണിപൂവിനെ
ഒളിപ്പിച്ച ചില്ലകൾ
അനുരാഗത്തിനു കാതോർത്തു

പാടവരമ്പിലെ അവസാന കിളിയും
ഒരു മൂളിപാട്ടുമായ്‌ പറന്നകന്നു

ഇനി എന്റെ
മണൽകിനാവിലേക്കു
പുതുമണിന്റെ കാമോദ്ദീപതമായ ഗന്ധത്താൽ
ഉഴുതുമറിക്കാനും, പുതുനാബിനുമായ്‌
എന്നിൽ സ്ഖലനം ഉണർത്തി
അവൾ വരു

2012, ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

ഉറങ്ങൂ സഘി , ശാന്തമായി...



കാലങ്ങളുടെ , കഴിഞ്ഞ് പോയ ഏടുകളുടെ
മഹാ പ്രവാഹം .. അന്നുമിന്നും മഴ പോലെ
എന്നില്‍ തെളിഞ്ഞ് പെയ്ത നീയാം കൂട്ട് ..
ഒരുപിടി എള്ളിന്റെ ചൂടില്‍ എന്നെ വകഞ്ഞു
ജലത്തിന് പകുത്തു കൊടുത്ത മനസ്സുകളില്‍
നിന്നും കോരിയെടുത്ത് , കുളിര്‍തെന്നല്‍ നല്‍കി
മാറോടണച്ച എന്റെ ജീവബലം ..
മനസ്സ് കൊണ്ടൊ വാക്ക് കൊണ്ടൊ അകറ്റുവാന്‍
പ്രാപ്തമല്ലാത്തത്രയും അരികില്‍ കുടി കൊള്ളുന്ന ദേവ സാമിപ്യം ..
കാമക്രോധ വികാരങ്ങളെയെല്ലം മൊഴികളിലൂടെ പിടിച്ചടക്കി
എന്നെ ഞാനാക്കി മാറ്റിയ ഭര്തൃ സങ്കല്പ്പം
കടലും മഴയും ഇണചേരുന്ന നിമിഷങ്ങളില്‍ എന്നിലേ പ്രണയാദ്രമാം
ചിന്തകളെ ഉണര്‍ത്തി തന്ന കാമുകഹൃദയം ..
ജീവിതത്തിന്റെ ഏതറ്റങ്ങളില്‍ വച്ചാണ് നിനക്ക് ഞാന്‍
ഇതിനൊക്കെയും നന്ദി ചൊല്ലുക ..
ദ്വേഷ്യത്തിന്റെ മൂട് പടം അണിയുമ്പൊഴും
പക്വതയുടെ , സ്നേഹത്തിന്റെ ചൂരു നല്‍കുന്ന വാക്കുകള്‍ ..
എന്നിലാണ് നിന്റെ പ്രതീഷകള്‍ .. നിന്റെ ലോകം , നിന്റെ വാസം ..
നാളെ ഏതു പേമാരിയിലും നിലം പൊത്തി വീണാലും
അതെന്റെ കൂടെയാവണമെന്ന് കൊതിക്കുന്നുവന്‍ ..
സ്വാര്‍ത്ഥമെന്ന് തോന്നുമെങ്കിലും സ്നേഹത്തിന്റെ നിമിഷങ്ങളില്‍
ആരാണ് അങ്ങനെ ആയി പോവാത്തതല്ലേ ?
നാം സ്വയം തീര്‍ത്ത സ്നേഹത്തിന്റെ കാന്തിക മണ്ഡലം വിട്ടു പോകുവാന്‍
ഏതു ഹൃദയമാണ് മുന്നിട്ടിറങ്ങുക ? .. സ്നേഹം ബന്ധനമാണ് ..
കരുതലിന്റെ , വാല്സല്യത്തിന്റെ മഴയുടെ കുളിരുള്ള ബന്ധനം ..
ഈ രാവ് മനസ്സ് നിറക്കുന്നു , നാം ശരിയെന്ന് വിളിച്ചോതുന്നു ..
നമ്മുടെ ശരികള്‍ ലോകം അംഗീകരിക്കുന്നു എന്ന് ,
നമ്മുടെ മനസ്സുകള്‍ ലോകം കാംക്ഷിക്കുന്നു എന്ന് തോന്നുന്നു .. അല്ലേ ?
ഉറങ്ങൂ സഖേ , ശാന്തമായി .. സ്നേഹപൂര്‍വ്വമെന്റെ മിഴികള്‍
നിനക്ക് ചുറ്റും തരാട്ട് പാടുന്നുണ്ട് ..

മഴ


ദിക്കറിയാതെ
പെയ്തുതീരുന്ന
മഴയാണ് ഞാന്‍
എന്തിനോ വേണ്ടി...
ആര്‍ക്കോവേണ്ടി
പെയ്യുന്ന വിഷാദരാത്രിമഴ
മഴരാത്രികളില്‍
എന്‍റെ കിനാവുകള്‍
പെയ്തൊഴിയുന്നു
തണുത്തകാറ്റിനൊപ്പം
മരവിച്ച എന്‍റെ
ചിന്തകള്‍ ഇപ്പോളും
ദിശയറിയാതെ സഞ്ചരിക്കുന്നു
ഞാന്‍ പോലുമറിയാതെ.....!!!!

എന്‍റെ കവിതകള്‍







എന്‍ ആത്മഗതങ്ങളീ
കവിതകള്‍... 
മനസ്സിന്‍ മൃദുലതകളില്‍
ആലോരസമായും
പ്രതിഷേധസ്വരമായും
നേടാന്‍ കഴിയാതെ -
പോയവയുമാണെന്‍
കവിതകള്‍....കാലമാം ബോധവും
എന്‍ ഇഷ്ടത്തിന്‍ അനിയന്ത്രണവും
മറക്കാനാകാത്ത ചിന്തകളുമെന്‍
കവിതകള്‍..... 
എന്നിലൂടെ പറയുന്നതാവട്ടെ
പലരുടെയും മനോഗതങ്ങള്‍
എനിക്ക് മാത്രമറിയുന്നോരെന്‍
നേര്‍ത്ത നൊമ്പരങ്ങളാണീ
കവിതകള്‍... 
കാണാതെ കണ്ടതും
കേള്‍ക്കാതെ കേട്ടതും
അറിയാതെ അറിഞ്ഞതുമെല്ലാമെന്‍
കവിതകള്‍.....
എന്‍റെ മാത്രം കവിതകള്‍









അറിയുന്നു ഞാന്‍ നിന്നെ കാറ്റേ..
എന്നെയറിയുന്നതേക്കാളധികമായ്‌ നിന്നെ
തിരയുന്നു നിന്നെ ഞാന്‍ കാറ്റേ
ഗതകാല വിസ്മൃതി തിരമാലകളില്‍ പിന്നെ
അറിയുന്നു ഞാനിതുംകൂടി കാറ്റേ
നിറകണ്ണില്‍ നിന്‍ സ്മരണകള്‍ നിഴലായി നില്ക്കേ
കരയുവാന്‍ കഴിയാതെ കരയുന്നോരു
കരിമേഘനിറമാര്‍ന്നോരെന്‍ മുഖത്തില്‍
നിന്‍ കരസ്പര്‍ശമേല്ക്കാതെങ്ങിനെ
പെയ്തൊഴിയും ഞാനിനിയും കാറ്റേ...?
നീണ്ടുനില്‍കുമെന്നും കാറ്റേയെന്‍
പ്രണയ ഗീതത്തില്‍ മുറിവേറ്റ പല്ലവി
വീണ്ടുമിന്നറിയുന്നു നിന്നെ ഞാന്‍ കാറ്റേ
വിഷാദചുഴിയിലലിയും ശാന്ത സംഗീതമായ്
നനയുന്നോരെന്‍ മുറിപ്പാടിലൂടോഴുകും
മഴവില്ലുപോല്‍ നീ പുഞ്ചിരിക്ക്
തിരമാല പുല്‍കുന്ന തീരമായലിയാന്‍
ഇവള്‍കുണ്ടു മോഹം അറിയുന്നുവോ നീ
ചിരി മാഞ്ഞുപോയോരെന്‍ ജീവിതയാത്രയില്‍
സൌഹൃദത്തിന്‍ ലയമാര്‍ന്നോരീണം
മേഘമല്‍ഹാറായോഴുകുന്നു പിന്നെ
വിരിവാര്‍ന്ന ഭൂമിയിലെന്നുമെന്നും
പിരിയാതെ ശുഭരാത്രി പറയാതെ
പെയ്യുന്നോരെന്‍ മൌനത്തിന്‍ കരിമേഘജാലം 
അറിയാതെ പോകുന്നുവോ കാറ്റേ
ഇടനെഞ്ചിലൂറുമെന്‍ പ്രേമഗീതം....

ഇനിയുള്ള ജന്മങ്ങളെല്ലാം




എന്തോ ഒരു സന്തോഷമുണ്ടിപ്പോള്‍ ..
നീ എനിക്കേകുന്ന അന്തരീക്ഷം വളരെ വിലപ്പെടതാണ് ..
എല്ലാവര്ക്കും കിട്ടാതെ പോകുന്ന ചിലതൊക്കെ
ദൈവം എനിക്ക് നല്‍കുന്നുണ്ട് ..
നിന്റെ സ്നേഹവും സ്വാന്തനവും
എനിക്ക് നല്‍കുന്നത് പറഞ്ഞറിയിക്കാന്‍ കഴിയാത്ത പലതുമാണ് ..
ഇഷ്ട്ടാണ് ഒരുപാട് ..
എന്റെ ജീവിതത്തില്‍ എനിക്ക് കൈവന്ന അമൂല്യമായ സമ്പത്ത് ..
എത്ര പരീക്ഷണങ്ങളിലൂടെ കടന്നു പോയാലും
വറ്റാത്ത ഈ സ്നേഹത്തിന്‍ ഉറവ
ഉള്ളടുത്തോളം കാലം ഞാന്‍ തളര്‍ന്നു വീഴില്ല ..
--------------------------------------------------------------------
എത്ര ജന്മം ഞാന്‍ പിറന്നാലും എന്റെ കൂടെ എന്റെ ഇടറുന്ന
കാലഘട്ടങ്ങളില്‍ , സ്നേഹം കൊതിക്കുന്ന നിമിഷങ്ങളില്‍ ,
എകയാകുന്ന കാലത്തിന്റെ കൈകളില്‍
മഴയുടെ തരാട്ടുമായി ഈയുള്ളവന്‍ ഉണ്ടാവണം ..
അന്നുമിന്നും ഞാന്‍ ഒരുപാട് സ്നേഹിച്ചിട്ടുണ്ട് നിന്നെ ...
ഓരോ ജന്മത്തിനും ഓരോ നിയോഗമുണ്ട് നമ്മളന്യോന്യം
ആ നിയോഗം നിറവേറ്റുന്നവരാണ് ..
നമ്മളെ മനസിലാകാന്‍ ഈ ലോകത്ത് നമ്മുക്ക് മാത്രമേ കഴിയു ..
ബാക്കിയാര്‍ക്കും നമ്മുടെ മനസിന്റെ സഞ്ചാരങ്ങളെ അറിയുവാനോ
അതിന്റെ അര്‍ഥം ഗ്രഹിക്കാനോ കഴിയില്ല ..
ജീവിതത്തില്‍ നമ്മുക്ക് മേലായി ചിലതുണ്ട് കണ്ണാ ..
നമ്മുടെ കന്ട്രോളിനും മുകളില്‍..
അതിനെ വിധിയെന്ന് ഓമനപ്പേരിട്ടു വിളിക്കുന്നു നാം.
ഇതേ വിധിയാണ് നമ്മെ പ്രതിസന്ധിയില്‍ തള്ളി വിടുന്നത്..
അതില്‍ നാം വേദനിക്കുകയും ചെയ്യുന്നത്....
എന്നാല്‍ ഇതേ വിധിയാണ് നമ്മെ കൂട്ടിയോജിപ്പിച്ചത് ..
അതില്‍ നാം സന്തോഷിക്കുന്നു ..
ഇവിടെ നമ്മുക്ക് നല്ലതും വിധി സമ്മാനിക്കുന്നു ...
പ്രതിസന്ധികളില്‍ ദൈവം വിധിയുടെ പൂമഴ പെയ്യിക്കും ..
എന്റെ പ്രാണന്‍ ഈ ശരീരം വിട്ടു പോകും വരെ നിന്നോടുള്ള സ്നേഹം
എന്നില്‍ നിറഞ്ഞു നില്‍ക്കും ..
എന്റെ കണ്ണനെ ഇനി പിരിയാന്‍ എനിക്കാവില്ല ..
നിന്റെ സ്നേഹത്തിന്റെ ചൂരില്ലാതെ ഞാന്‍ തികച്ചും ഏകയാണ് മുത്തെ ..
നമ്മുടെ രണ്ടു പേരുടെയും മനസ്സില്‍ ആകുലതയുണ്ട് ..
നാം ശക്തമായി തിരിച്ചു വരും .. നാളത്തെയോ ഇന്നത്തെയോ മഴയില്‍
ഒലിച്ചു പോകേണ്ടാവരല്ല നാം ..
ഒരുപാട് മഴ കൊണ്ടും നനഞ്ഞും അലിഞ്ഞവരാണ്...
ഇതു വെറും ചാറ്റല്‍ മഴയാ ..അതുകൊണ്ട് സന്തോഷമായിരിക്കു ..
ഞാന്‍ നിനക്ക് മാത്രം ഉള്ളതാണ് എല്ലാം കൊണ്ടും.. .
ഈ കണ്ണന്‍ ഏതിനും കൂടെയുണ്ട് ..

നിന്‍റെ മാത്രം സുധി






എന്റെ മാത്രം
എന്റെ സ്വന്തം
എന്റെ ജീവന്‍
എന്റെ എല്ലാം
എന്റെ ശ്രീ
---------------------

എന്റെ സ്വപ്നത്തിലൊക്കെ നിന്റെ സാന്നിധ്യമുണ്ട് ..
നിന്റെ കവിളുകളില്‍ എന്റെ അധരങ്ങളുടെ
അടയാളം രൂപപ്പെടുന്നത് അതിനാലാവാം ..
മഞ്ഞിന്റെ കിനാവുകളില്‍ നിന്റെ മുഖം
മെല്ലെ വന്നെന്നെ പൊതിയുന്നുണ്ട് .
കുളിര് കൊണ്ടല്ല മറിച്ചു ഒരിളം ചൂട് പോലെ
നിന്റെ സ്നേഹം പോലെ എന്നെ പുല്‍കുവാന്‍ ...
തെന്നലിന്റെ സ്പര്‍ശത്തിലൊക്കെ നിന്റെ
മുടിയിഴകളെയാണ് ഓര്‍മ്മ വരിക ..
ഓരോ മഴക്കിനാവുകള്‍ക്കും നിന്റെ ചാരുതയാണ്..
വന്നു ചേര്‍ത്തൊന്നു പുല്‍കും ,
അന്തരാത്മാവിലേക്ക് നിറയ്ക്കും ,
നീ എന്നുമെന്റെ സ്വപ്നങ്ങളില്‍ നിറയുന്നതിനു
കാരണമെന്താണ് ?
കുറുബി എന്നെ ഉറങ്ങുമ്പോഴും അരികത്തു വേണമെന്നല്ലേ ?

മഴ




നിന്നില്‍ പെയ്തു നിറയാന്‍ കൊതിച്ചൊരു മഴ ..
അങ്ങകലേ വിതുമ്പി നില്പ്പുണ്ട് ..
ഒന്നു തൊട്ട് നോക്കൂ , ഒന്നു മാറി നില്‍ക്കാന്‍ പോലുമാകാതെ
നിറഞ്ഞു പൊഴിഞ്ഞ് നനക്കുന്നത് കാണാം നിനക്ക് .....

എന്റെ മുന്നില്‍ പൊഴിഞ്ഞ മഴത്തുള്ളിക്കും
ഒഴുകിയ പുഴക്കും,തിരതല്ലിയ കടലിനും
ഒരു നുള്ള് നിലാവ് തന്ന ചന്ദ്രനും, തേനൂറുന്ന പുഞ്ചിരിക്കും,
കാത്തു നിന്ന പ്രണയത്തിനും,
അകലേക്ക്‌ മാഞ്ഞ കുങ്കുമ സന്ധ്യകള്‍ക്കും
നിന്നെ കാണിച്ചു കൊടുത്തിട്ടുണ്ട് ..
നിന്റെ സ്നേഹത്തണല്‍ എനിക്ക് തന്ന
സ്വാന്തനത്തിന് പകരം ഞാന്‍ എന്ത് തരും കണ്ണാ ?

ഏകാന്തതയുടെ തുരുത്തുകളില്‍
മനസ്സ് നൊന്തു പിടയുമ്പോള്‍
ഒരു മയില്‍ അരികില്‍ പീലി വിടര്‍ത്തും
അതിന്റെ വര്‍ണ്ണങ്ങള്‍ മനസ്സില്‍
ഒരു വര്‍ഷകാലത്തിന്റെ വരവറിയിക്കും..
ചില ബന്ധങ്ങളിതുപോലെയാണ് ..
സ്നേഹത്തിന്റെ വര്‍ണ്ണം കൊണ്ട് നമ്മെ പൊതിയും
ഒരിക്കലും നമ്മളെ തനിച്ചാകാതെ..
നീയില്ലായിരുന്നെങ്കില്‍, നിന്നെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍
എനിക്ക് ഈ ജന്മം പാഴായേനെ..
കഴിഞ്ഞു പോയ കാലങ്ങളുടെ കണക്കുകള്‍
കൂട്ടിക്കിഴിക്കുമ്പോള്‍ നമ്മുക്കെന്താണ്
മിച്ചമായി കിട്ടുക ?
ഇത്തിരി സന്തോഷമോ അതോ ഇത്തിരി ദുഖമോ?

ഇനിയും




ഈ മഴ പെയ്യുന്ന ശീതകാറ്റടിക്കുന്ന
നിമിഷങ്ങളില്‍ നിന്റെ ചിരിയുടെ
നേര്‍ത്ത കിലുക്കം കേള്‍ക്കുന്നുണ്ട്
എന്നെ ഉണര്‍ത്തിയ പ്രണയാദ്രമാം
മഴത്തുള്ളികിലുക്കം ....

ഇനിയും എത്രയോ ഉദയങ്ങള്‍
കാത്തിരിപ്പുണ്ട് നിന്റെ സന്ധ്യയില്‍ അലിഞ്ഞു ചേരാന്‍ ,
രാവില്‍ നിറച്ചാര്‍ത്താവാന്‍ ..
പ്രീയമായവനെ നിന്റെ ഹൃദയത്തില്‍
ഒരു മഴത്തുള്ളിയായി നെറുകിലൂടെ അലിഞ്ഞെത്തണം ..

എന്റെ ഹൃത്തില്‍ പൂത്തതൊക്കെ
നിന്റെ പ്രണയ വാടിയിലെ പൂക്കളായിരുന്നു ,
മഴ തോരാത്ത വീഥികളില്‍ കൈകള്‍ കോര്‍ത്ത്
ഇനിയുമിനിയും എത്ര പ്രണയാദ്ര നിമിഷങ്ങള്‍ ..
എത്ര മഴ പെയ്തു തോര്‍ന്നാലും വീണ്ടും കൊതിക്കുന്നു
നിന്റെ പ്രണയത്തിന്റെ മഴ മേലാപ്പ് .. എന്റെ പ്രീയനെ ..
നീ നല്‍കിയതും നല്‍കാനിരിക്കുന്നതുമൊക്കെ എന്റേ
ഹൃദയത്തിലേ വര്‍ണ്ണങ്ങളാണ് ..

ഈ നിലാവില്‍ .. ഏകാന്തമീ നിമിഷത്തില്‍ ..
എന്നരുകില്‍ സ്നെഹത്തിന്‍ ഉറവ തീര്‍ത്ത ശലഭമേ
വാക്കുകളില്‍ സ്നെഹാഴിതന്‍ നിറങ്ങളൊരുക്കി
നീ എന്നെയും കൂട്ടി പോവതെങ്ങോട്ടോ ....








പ്രണയത്തിന്‍റെ തിരമാലകള്‍ ആഞ്ഞടിക്കാന്‍ തുടങ്ങിയ കാലതെന്നോ ആണ് അവന്‍ അവള്‍ക് ഒരു മൊബൈല്‍ സമ്മാനിച്ചത്.....
അവരുടെ തീവ്ര പ്രണയത്തിന്‍റെ തീക്ഷണതയില്‍ രാവുകള്‍ പകലുകളായി...
നിലാവ് സ്വപ്നങ്ങള്‍ പൊഴിച്ചു...
പ്രണയചൂടില്‍ കുടുംബം മറന്നിറങ്ങുംപോള്‍ അവള്‍ മൊബൈല്‍ ചെവിയോടു ചേര്‍ത്ത് പിടിച്ചിരുന്നു....
പിന്നിടൊരുനാളില്‍ തിരമാലകള്‍ തൊട്ടിലാട്ടുന്ന അവളുടെ ശവശരീരതിനരികെ എല്ലാമറിയുന്ന മൊബൈല്‍ നിശബ്ദനായിരുന്നു.....

പ്രണയം





വര്‍ഷങ്ങള്‍ക്കു മുമ്പൊരു
ശരത്കാലത്തില്‍
ഞാനൊരു പക്ഷിയായ്
വായുവില്ലാത്ത ശൂന്യാകാശത്തില്‍
പറക്കാന്‍ തുടങ്ങി
എനിക്ക് തോന്നിയൊരു കുഞ്ഞു
പ്രണയത്തിനു പിന്നാലെ
എന്‍ ബഹിരാകാശ പ്രണയം
ആര്‍ദ്രവും പുളകിതവുമായ പ്രണയം
ഭാവിയെപറ്റിയോര്‍ത്തു
പൂര്‍ണതയിലെത്താതെ
ഭൂതകാലത്തില്‍ മറഞ്ഞില്ലാതായ പ്രണയം
ഉച്ച്വസിക്കാന്‍ വായുവില്ലാതെ
ഭൂമിതന്‍ കാല്ക്കല്‍
അവസാനിച്ച പ്രണയം
സമര്‍ത്ഥമായി നിര്‍മ്മിച്ച കുരിശില്‍മേല്‍
തറച്ചു വെച്ചോരെന്‍ പ്രണയം
കുരിശുമരണം എല്ക്കാന്‍ വിധിക്കപെട്ട
എന്‍റെ പാവം പ്രണയം.....
സ്വപ്നം






സ്വപ്നം മയങ്ങുന്ന നിന്‍റെ മനസ്സില്‍
ഒരു നുള്ള് മഞ്ഞുത്തുള്ളി പോലെ
എന്നോ വന്നു വീണതാണ് ഞാന്‍...
അന്നുണര്‍ന്ന നിന്‍റെ കിനാവുകള്‍ക്ക്
ചാരുത നല്‍കിയത് എന്‍റെ പ്രണയമായിരുന്നു..
എത്ര ദൂരെയാണേലും നിനക്കെന്നെ
ഒരു വാക്ക് കൊണ്ടറിയാം...
ഞാനുണര്‍ത്തിയ നിന്‍റെ സ്വപ്‌നങ്ങള്‍
ജീവിക്കുന്നത് എന്‍റെ ഹൃദയത്തിലാണ്...
നിന്‍റെ സ്വപ്നവും പ്രണയവും ഞാന്‍..
കോടാനുകോടി നക്ഷത്രങ്ങളില്‍ ഒന്നു
നമ്മുടെ സ്വപ്നത്തിന്‍റെ തിളക്കമാകാം..
എനിക്ക് തിരസ്ക്കരിക്കാനാവാത്ത
സ്വപ്നപ്പുഴയാണ് നീ...
വറ്റിപ്പോയാലും സ്നേഹ ഉറവകള്‍
ഗര്‍ഭം ചുമക്കുന്ന സ്നേഹ ഉറവ...
-------------------------------------------
ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞു പോയി..
എണ്ണിയാല്‍ തീരാത്ത നിമിഷങ്ങള്‍ പങ്കുവച്ചു ..
നിന്‍റെ ജീവിതം ഒന്നെടുത്തു നോക്കു...
എന്‍റെ വഴിത്താരകള്‍ ഞാനും കാട്ടിത്തരാം...
നമ്മള്‍ ഏതൊക്കെ നിമിഷങ്ങള്‍ സ്നേഹമായി
പങ്കു വച്ചിട്ടുണ്ടോ അതൊക്കെയാണ്‌ നമ്മുടെ
ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനങ്ങള്‍...
മനസ്സ് നിറഞ്ഞു കിട്ടിയതെന്തിനും ഹേതു
നീയായിരിക്കും കണ്ണാ..
ചിലര്‍ക്ക് ചിലരെ ദൈവം തരുന്നതാ മുത്തെ
അത് കാലത്തിന്‍റെ കൂടെ സഞ്ചരിക്കും..
----------------------------------------------രാവിന്‍റെ മാറില്‍ മഴച്ചാര്‍ത്തു നിലച്ചിട്ടില്ല...
നിന്‍റെ മനസ്സിപ്പോ എനിക്ക് വായിക്കാം..
ശൂന്യമൊരു ഇരിപ്പിടം നിന്‍റെ ഹൃദയത്തിലുണ്ട്...
എന്‍റെ ,ഞാന്‍ വലിച്ചു കേറിയിരുന്ന ഇരിപ്പിടം
ഇന്ന് ഈ മഴരാത്രിയില്‍ നിന്നെ വിരഹത്തിന്‍റെ
വേദനയില്‍ കനപ്പിക്കുന്നുണ്ട്....
പ്രീയനെ നിനക്ക് ഞാന്‍ നല്‍കിപ്പോന്ന മഴ രാവുകളും,
നിന്‍റെ ഇളം കയ്യില്‍ ചേര്‍ത്ത എന്‍റെ അധരങ്ങളും
സമ്മാനിച്ച ഓര്‍മ്മകള്‍ കൊണ്ട് നീ ഇന്നിന്‍റെ
വേവിന്‍റെ വിടവടക്കുക...
നാളെ പുലരിയില്‍ എന്‍റെ കാലൊച്ച കേട്ട്
നിനക്കുണരാന്‍ എന്‍റെ ചുംബനത്തോടൊപ്പം
നിനക്കുറങ്ങാം ...
വരും രാവുകളും ,ഉദയങ്ങളും നമ്മുക്ക് സ്വന്തമല്ലോ...
സ്വപ്നം കണ്ടുറങ്ങു....

അരികത്തായി




മണ്ണിന്‍റെ മാറില്‍ മഴ പ്രണയമായി അലിഞ്ഞില്ലാതാവുന്നുണ്ട്...
കടലില്‍ മഴ പെയ്തു തോര്‍ന്നിട്ടില്ല...നിന്‍റെ മനസ്സിലും..
ഓരോ തിര പോലെ എന്‍റെ മനസ്സാം തീരത്ത്‌
നീ പ്രണയാര്ദ്രമായ് പുല്കുന്നുണ്ട്...
പക്ഷെ നിന്നെ ചാര്‍ത്തിപ്പോയ കുങ്കുമ സന്ധ്യകള്‍
നിനക്ക് വേണ്ടി അസ്തമയത്തിലും കാത്തിരിപ്പില്ലേ ..
തീരം എന്നും ഏകനാണ്...
ഇടയ്ക്കു വന്നു പുല്‍കുന്ന പ്രണയാര്‍ദ്രമാം തിര ഒഴിച്ചാല്‍ ..
മഴപ്പൂവേ നീ ഈ തീരത്തെന്നും പൊഴിഞ്ഞാലും ..
ഒരു കടല്മഴ സ്വപ്നം കണ്ടു മയങ്ങു നീ കണ്ണാ..
----------------------------------------------------------
കാലങ്ങള്‍ കൊഴിഞ്ഞു പോകുന്നുണ്ട് ..മുഖങ്ങളും ..
ചാരെ എന്നും നിന്‍റെ സാന്നിധ്യമുണ്ടായിരുന്നു...
വാത്സല്യമായി നെറുകില്‍ തലോടിയ രാത്രികള്‍
വിസ്മരിക്കാനാവില്ല..
ആ സ്നേഹം ഹൃദയത്തിനാഴത്തില്‍
തിരതല്ലുന്നുണ്ട്..
വിജനമായ ഊടു വഴികളിലും വിളിക്കാതെ
കൂട്ട് വന്നവനാണ് നീ..
എനിക്കുള്ളതിനേക്കാള്‍ എന്‍റെ ആകുലതകള്‍
ചുമന്നവന്‍...
കണ്ണാ നിന്നോടുള്ള എന്‍റെ സ്നേഹമാത്രയും
നിന്‍റെ മുന്നില്‍ മഴയായി പെയ്യുന്നുണ്ട്..
മഞ്ഞായ്‌ പൊഴിയുന്നുണ്ട്‌...
ഓരോ നിമിഷത്തിലും എന്‍റെ ഓര്‍മ്മകളാണ്
നിന്നെ നയിക്കുന്നതെന്ന് നീ തന്നെ പറയുമ്പോള്‍
അറിയുന്നുണ്ട് എന്‍റെ സ്നേഹം ഞാന്‍...
-------------------------------------------------
അരുവി ഒഴികിയും,പുഴ നിറഞ്ഞും
കടലലകള്‍ കരയെ പുണര്‍ന്നും ,
സന്ധ്യ മാഞ്ഞൊരു നിലാവ് പൂത്തും,
എന്റെ മിഴികളില്‍ ,മയിലായി,മഴയായി തലോടിയും
കാലം എനിക്ക് വേണ്ടി കാത്തു വച്ചയെന്റെ കാമുകന്‍...
വരനായ്,കൂട്ടുകാരനായ്,എന്റെ സ്വപ്നനങ്ങളില്‍
യാഥാര്‍ത്യങ്ങളില്‍ അണഞ്ഞവന്‍ ..
കണ്ണേ ,നീയെന്‍റെ അന്തരാത്മാവിലെ മഞ്ഞുതുള്ളിയെക്കാള്‍
നിര്‍മ്മലമായ സ്നേഹമാണ്...
എന്റെ ഓരോ വാക്കിലും നിമിഷങ്ങളിലും
എനിക്ക് ഇന്ധനമാകുന്നവന്‍...
നിന്‍റെ സ്നേഹ തണലിലേ നിന്‍റെ കണ്ണന്
ജ്വലനമുള്ളൂ ,ജീവനുള്ളൂ സഖേ ...

-------------------------------------------------
മഴ പെയ്തു തോര്‍ന്നിട്ടില്ല ...
എന്‍റെ ഉള്ളത്തില്‍ നീയാം മഴ പെയ്യുന്നുണ്ടിപ്പോഴും ...
പല ദേശങ്ങളില്‍ അലയാന്‍ വിട്ടതല്ല മഴയെ...
എന്‍റെ പൂമുറ്റത്തു എനിക്ക് വേണ്ടി മാത്രം
പെയ്യുന്നൊരു സ്നേഹമഴയെന്ന സ്വാര്‍ഥ ചിന്തകയാം
കാമുകി തന്നെ ഞാന്‍...
എങ്കിലും നീ അപ്പുറം പെയ്തു തോരുമ്പോള്‍
പ്രിയനേ ,എന്‍റെ മിഴിക്കുംബിളിലായിരുന്നു
നീയാം മഴയെന്നറിഞ്ഞാലും ....
ചിറകിനടിയില്‍






തുമ്പികളിടവഴിയില്‍ ചുണ്ട് കോര്‍ക്കുന്ന
ചന്ദനമരത്തിന്‍റെ ചോട്ടില്‍ ...
കൈകളില്‍ കുന്നിക്കുരുവോളം സ്നേഹമായ്
കുഞ്ഞിലെ വന്നയെന്‍ കരിമണിയിട്ടൊരു പെണ്‍കൊടി..
നിമിഷങ്ങള്‍ വര്‍ഷങ്ങളായ് മാറുമ്പോള്‍
സ്നേഹം വളര്‍ന്നൊരു ആല്മരമാകുമ്പോള്‍
ഇന്നെന്‍ മുറ്റത്തു വളര്‍ന്നു വരുന്നോരാ ചെമ്പക തൈയ്യിലും
മഞ്ചാടി മണിയിലും ,കണ്ടതും കേട്ടതും
നിന്‍റെ പ്രണയാര്‍ദ്രമാം വര്‍ണ്ണങ്ങള്‍ മാത്രം...
എന്നിട്ടുമെന്തേ എന്‍ കുങ്കുമ മലരുകള്‍ നിന്‍റെ
തിരുനെറ്റിയില്‍ ശോഭിതമായില്ല...
--------------------------------------------------
ഈറനായ സന്ധ്യകളില്‍ പാവാടത്തുംബിഴഞ്ഞ
മഴചാലുകളിലൂടെ അരികിലെക്കോടി വന്ന
സ്വര്‍ണ വര്‍ണ്ണമുള്ള സ്നേഹമേ
ആകാശക്കോട്ടയിലെ മഴത്തുള്ളികളൊന്നു പോലും
എന്‍റെ മേലെ പെയ്യാതിരിക്കാന്‍
ഒരു പ്രണയത്തുള്ളിപോലും എന്‍ മുന്നില്‍
പൊഴിയാതിരിക്കാന്‍ ഓടി വന്നെന്നെ
പുണര്‍ന്നു നില്‍ക്കുന്ന എന്‍റെ കുശുമ്പി കുറുമ്പി തെന്നലേ
നീയാണെന്റെ സര്‍വ്വവും സഖി...
പോന്നോമലെ പ്രിയേ...

അച്ഛന്റെ മരണം





ശാന്തമായ കടല്‍ തീരത്ത് കൂടെ അവര്‍ നടക്കാന്‍ തുടങ്ങിയിട്ടേരെയായി, മൌനത്തിന്റെ വാതായനങ്ങള്‍ തള്ളിത്തുറക്കാന്‍ രണ്ടുപേര്‍ക്കും കഴിഞ്ഞില്ല.അവസാനം അവള്‍ വിളിച്ചു "അമ്മെ.." അവളുടെ മനസ്സില്‍ തിരമാലകള്‍ അലമുറയിട്ടു. മകളുടെ വിളി കേട്ടപ്പോ കഴിഞ്ഞ ഇരുപതു വര്‍ഷത്തെ വാത്സല്ല്യം ഒന്നായ്‌ ഇടനെഞ്ചില്‍ വിങ്ങി. " എന്താ മോളെ, എന്താ അമ്മയോട് നിനക്ക് പറയാനുള്ളത്"... "അമ്മെ അത്.. ഇനി.. ഇനിയെങ്കിലും പറഞ്ഞുടെ എന്‍റെ അച്ഛനെ കുറിച്ച്?".. അവള്‍ പ്രതീക്ഷയോടെ നോക്കി, അമ്മയില്‍ നിന്നും ഉതിര്‍ന്ന ദീര്‍ഘനിശ്വാസത്തില്‍ അവളുടെ മുഖം പൊള്ളി. " വരൂ" അവള്‍ മകളുടെ കൈ പിടിച്ചു മുക്കുവകുടിലിനു പിറകിലായുള്ളൊരു ഇടിഞ്ഞു വീഴാറായ ഓലപ്പുരയിലേക്ക് നടന്നു. " മോളെ.. ഇവിടെ നിന്‍റെയച്ചന്റെ മണമുണ്ട്... പേരോ മുഖമോ ഇല്ലാതെ എന്നെ മൂടിയ മണം".. പിന്നെ മകള്‍ ഒന്നും ചോദിച്ചില്ല. ഒരു രണ്ടു വയസ്സുകാരിയുടെ കൊഞ്ചലോടെ അമ്മയെ ചുറ്റിപ്പിടിച്ച് തിരിച്ചു നടക്കുമ്പോള്‍ അവര്‍ കണ്ടു ഒരുപാട് അമ്മമാര്‍ മക്കളെയും കൊണ്ട് നീങ്ങുന്നു ആ ഓലപ്പുരയിലേക്ക് പേരും മുഖവും ഇല്ലാത്ത അച്ഛന്റെ മണം അറിയാന്‍.......



മഞ്ഞു വിരിയും മലയോരം
സ്നേഹം പൂക്കും മിഴിയോരം
പ്രണയം പൊതിഞ്ഞ പുഴയോരം
നിന്‍റെ കുളിരിന്‍ വഴിയോരം ...
എന്‍റെ സ്നേഹം നിനക്ക് അലങ്കാരമല്ല
നിന്റേതു എനിക്ക് ആര്‍ഭാടവുമല്ല ..
ഇതു ,, ഈ സ്നേഹം.. നമ്മുടേ ജീവിതമാണ്
നമ്മുക്ക് ജീവിക്കാന്‍ പ്രേരണ തരുന്ന ചൂടാണ്
നീ എത്രയോ ദൂരെയെങ്കിലും , ഞാന്‍ അത്രക്ക് അടുത്തുമാണ്..
നീ മഴ പൊലെ സാമിപ്യമരുളുമ്പൊള്‍
ഞാന്‍ കാറ്റായീ നിന്നെ തഴുകുന്നുണ്ട് ..
ഒരൊ ദിനവും ഇന്നലേ അറിയാത്തത് നിന്നിലും
എന്നിലും നാം അറിയുന്നുണ്ട് ..
സ്നേഹത്തിന്റേ പുതിയ മേച്ചില്‍ പുറങ്ങള്‍
തേടുന്നുണ്ട് , നമ്മുടേ ഒരിക്കലും നിലക്കാത്ത പ്രണയമനസ്സ് ..
----------------------------------------------------------
നീളന്‍ ഇടവഴികളില്‍ മഴയിന്നു പെയ്യുന്നു ..
നീ വരുമെന്നോതിയ മൊഴികളിലാണ് ഞാനിപ്പൊഴും .. സഖേ
നിന്നേ കാത്തിരിപ്പാണ് ഇന്നെന്‍റെ ജീവിതം തന്നെ...
ഇന്നലേ മന്ദാരപൂവ് നുള്ളി നിന്‍റെ നെറുകില്‍
ഒരു കുന്നു സ്നേഹത്തോടൊപ്പം ഞാന്‍ തന്നപ്പൊള്‍
നീ മിഴികള്‍ കൂമ്പിയിരുന്നു , സ്നേഹമോടേ എന്നിലേക്ക്-
ചാഞ്ഞിരുന്നു .. ഇലഞ്ഞി മരത്തിന്‍റെ താഴേ വച്ച് നീ
പറഞ്ഞ് പോയതോര്‍ത്താണ് ഞാന്‍ ഇന്നും നിന്നേ കാത്തു നില്‍ക്കുന്നത്...
നാളേ മഴയാകും , ആല്‍മരം പൊഴിക്കുന്ന മഴപൂവുകളോടൊപ്പം
നീയെന്നേ പുണരണം .. മേലേ കണ്ണന്‍ ദീപാരാധന കൊള്ളുമ്പൊള്‍
നീ എന്നേ അറിയണം , എന്‍റെ ഉള്ളം കര്‍പ്പൂരം പോലെ എരിയണം
നമുക്കിടയില്‍ മഴ തീര്‍ത്ത കുളിരും , ഉള്ളില പ്രണയത്തിന്‍റെ വേവും -
മാത്രമാകണം .. ഇതേ മൊഴികളില്‍ സ്നേഹമായീ പങ്ക് കൊള്ളാന്‍ മഴയെത്തീ
നിന്‍റെ ഞാനെത്തീ ,, എന്നിട്ടും നീയെവിടെയാണ് എന്‍റെ പ്രീയനെ ..
ഒരു നേര്‍ത്ത മഴ വീണ്ടും പൊഴിയുന്നുണ്ട് ,,
നിന്‍റെ കര്‍പ്പൂര ഗന്ധമറിയുന്നുമുണ്ട് ..
-----------------------------------------------------------
കണ്ടുമുട്ടിയ നാള്‍ മുതല്‍ ഈ നിമിഷം വരെ
ഈ ഹൃദയം വിട്ടു ജീവിച്ചിട്ടില്ല ....
എത്രയൊക്കെ പിണങ്ങിയാലും ഇവനെന്റെയുള്ളില്‍ നിറവാണ് ..
ഓരോ പിണക്കവും നിന്നോടുള്ള സ്നേഹത്തിന്‍റെ
ആഴമാണളക്കുക ...
നീ എനിക്കു നഷ്ട്ടമാകുന്നതെത്രയെന്നു
അറിയുന്ന സമയമാകുമത്...
കണ്ണാ ,എനിക്കൊരു ആഗ്രഹമേയുള്ളൂ...
മരിക്കും വരെ നിന്‍റെ ഉള്ളില്‍
വസിക്കണം സ്നേഹമോടെ...
ഒരു നിമിഷം നിനക്കെന്നോട് വെറുപ്പ്‌ തോന്നിയാല്‍
നിന്‍റെ കണ്ണന്‍ മരിച്ചു...
എനിക്കാരുമില്ലേലും സങ്കടമില്ല ..
എന്റെ കണ്ണന്‍ ഉണ്ടായാല്‍ മതി...
എല്ലാം ഉണ്ടായിട്ടും നീയില്ലേല്‍ എനിക്ക് കുറവ് തന്നെയാണ്...
----------------------------------------------------------
എന്‍റെ സ്നേഹം നിലാവ് പോലെ പരക്കുന്നുണ്ട്..
നീ കാണുന്നുവോ സഖേ ,പുഴയും മാമലകളും കടന്നു
നിന്‍റെ ചാരെ വരുന്നുണ്ടത്...
വൃശ്ചിക കുളിരില്‍ തണുത്തുറയാതെ ആ സ്നേഹ നിലാവിനെ
പോയൊന്നു കൈക്കുമ്പിളില്‍ കവര്‍ന്നു കൊണ്ട് വരൂ .
എന്നിട്ടതിനെ നിന്‍ മാറോടു ചേര്‍ക്കു ..
നിന്‍റെ ഹൃദയമപ്പോള്‍ മിടിക്കും ശക്തിയായി ,
എന്‍റെ ഒരംശം സ്നേഹ നിലാവ് പോലും താങ്ങാനാവാതെ..
ഓരോ വാക്കിലും ഓരോ ചിന്തയിലും നിന്നോടുള്ള
കോടി പ്രണയം ഞാന്‍ അടക്കി വെച്ചിട്ടുണ്ട്...
എന്‍റെ ജീവിതം തന്നെ നിന്നോടുള്ള സ്നേഹമാണ് കണ്ണാ..
ഒരു അസ്തമയത്തിലോ ഒരു മഴത്തോര്ച്ചയിലോ
ഒരു രാവു പുലരുന്നതിലോ നിലച്ചു പോവാത്ത സ്നേഹം..
അത് സത്യമാണ് എന്‍റെ വികാരമാണ്...
കാര്‍മേഘക്കൂട്ടിലൊളിച്ച മഴ മുത്താണ് നീ..
എത്രത്തോളം ആശിക്കുന്നുവോ
അതിനപ്പുറം സ്നേഹം പൊഴിക്കാന്‍ കഴിയുന്നവന്‍..
എന്‍റെ എന്‍റെന്നു ചൊല്ലി മാറിലേക്ക്‌ ഓരോ നിമിഷവും
ചേര്‍ത്തു വയ്ക്കുമ്പോള്‍ ഹൃദയവും കണ്ണും നിറയും..
ഒരിക്കലും അവസാനിക്കാത്ത പ്രണയ സങ്കല്‍പ്പങ്ങള്‍ക്കുമപ്പുറം
നേരിന്‍റെ സ്നേഹച്ചൂടു പകരുന്ന മനസ്സുള്ളവന്‍..
നിന്നെ സ്നേഹിച്ചു പോകും സഖേ ..
നിന്‍റെ അധരങ്ങളെ ചുംബിച്ചു പോകും...
എനിക്ക് മാത്രമായെന്‍ കണ്ണന്‍..
-------------------------------------------------------------
ഒരരുവീ.. നിന്‍റെ ഉള്ളിലൂടേ ഒഴുകീ
എന്‍റെ ഹൃത്തില്‍ എത്തുന്നുണ്ട് ..
അതൊരു പുഴയായ് നിന്‍റെ അകക്കാമ്പില്‍
സ്നേഹക്കുളിരോടെ ഓളം വെട്ടുന്നുണ്ട് ..
മേലേ മണ്ണിന്‍റെ നീരാട്ട് കണ്ട് മരം നാണിച്ചപ്പോള്‍
മഴ മണ്ണിനേ വീണ്ടും വീണ്ടും കുളിര്‍പ്പിച്ചതേയുള്ളൂ ..
മണ്ണിലേക്കൂര്‍ന്നിറങ്ങിയ പ്രണയം താഴേ ഉറവകളുടേ
ആയിരം സ്നേഹനാമ്പുകള്‍ തീര്‍ക്കുമ്പൊള്‍ നീയും അലിയുകയാണ്...
എന്നേയോര്‍ത്ത് എന്‍റെ സ്നേഹമൊര്‍ത്ത് നിന്‍റെ മനസ്സെത്രവട്ടം
ഇല്ലാതായീ പൊയിട്ടുണ്ട് , ഒരു വേനല്‍ കൊണ്ട് എത്ര വട്ടം
നിന്‍റെ മനസ്സ് വരണ്ടു പോയിട്ടുണ്ട് , വേനലിന്‍റെ പിണക്കത്തില്‍
നിന്നും പൊടുന്നനേ നിന്നേ വര്‍ഷത്തിന്‍റെ കുളിരിലേക്ക് കാലമെന്ന
ഞാന്‍ നനച്ചിട്ടില്ലേ , നീ പരിഭവമില്ലാതേ ചേര്‍ന്നു നിന്നിട്ടില്ലേ ..
വറ്റി പൊയ സ്വപ്നങ്ങളില്‍ പൊലും നാം തീര്‍ത്ത അരുവികള്‍
നിലച്ചു പൊയിട്ടില്ല , അതിന്‍റെ കുളിരും വര്‍ണ്ണവും ഇല്ലാതായീ പൊയിട്ടില്ല
കാരണം എന്തെന്നൊ .. നീ തീര്‍ത്ത അരുവി ഒഴുകുന്നത് എന്നിലൂടേയാണ്..
നിന്നില്‍ അതിന്‍ ഉറവ വറ്റിയാല്‍ എന്നിലേ പുഴ നിന്നേ നനക്കും
എന്നിലേ നിന്‍റെ പുഴ വരണ്ടാല്‍ , നിന്‍റെ സ്നേഹാരുവികള്‍
എന്നേ നിറക്കും .. പ്രീയേ നാം സ്നേഹിച്ചത്, പ്രണയിച്ചത്
മനസ്സു കൊണ്ടല്ല , നാം അടുത്തത് യാദൃശ്ചികവുമല്ല
കാലം തീര്‍ത്ത പ്രണയമാണിത് , അനിവാര്യമായ ഒന്ന് ..
നീ അരുവിയും , ഞാന്‍ പുഴയും , ഞാനും നീയും
അത്രത്തോളം അന്തര്‍ലീനമായീ പങ്കു വയ്ക്കുന്നുണ്ട് പലതും ..
" നീയൊരു പുഴയാകുക , ഞാന്‍ കടലാകാം "
ഇനി പുതുമയുടേ തേരിലേറാം സഖേ...

------------------------------------------------------------
കണ്ണാ .. നീ ചിരിക്കുക ..
നിലാവിന്‍റെ ഒളിയൊടേ ..
നിന്‍റെ ചുണ്ടില്‍ പുഞ്ചിരി മാത്രം വിടരുക ..
രാവും , പുലരിയും , പൂവും പുഴയും
വര്‍ണ്ണാഭമാകാം , സ്മൃതിയില്‍ നല്ല ചിത്രങ്ങളാവാം-
അവയൊക്കെ സമ്മാനിക്കുകയും ചെയ്യുക ..
എന്നാല്‍ നീ പുഞ്ചിരിക്കാതിരുന്നാല്‍
നിന്നുള്ളില്‍ വേവിന്‍റെ കനലു വീണാല്‍
അവിടം തൊട്ട് ഞാന്‍ നിന്റേതല്ലാതാകും ..
ജീവിത വഴികളില്‍ നിന്‍റെ ഒരൊ ചുംബന പൂവുകളില്‍
വിരിയുന്ന കുളിരാണ് എന്‍റെ ഒരൊ സൗഖ്യത്തിന്റേയും താക്കോല്‍ ..
നിന്നേ ഇരുളാതേ കാക്കേണ്ട സ്നേഹം ,ദൈവം-
എന്‍റെ ഹൃത്തിലാവാം നല്‍കി എന്നേ അയച്ചത് ..
നിന്‍റെ കാര്‍മേഘകൂട്ടുകളെ പെയ്യിക്കുവാനും
ആ മഴയില്‍ കുതിരുവാനും ഞാന്‍ ആശികുന്നതും അതിനാലാകാം ..
നീയില്ലാതേ പൊകുന്ന നിമിഷങ്ങള്‍ മരുഭൂവിലേ ചൂട് കാറ്റ്
വീശും മനസ്സിലേക്ക് , എന്തൊക്കെയോ നഷ്ടമാകുന്നതിന്‍റെ മുന്നറിയിപ്പു ..
പിന്നേ നേരിന്‍റെ തേരിലേക്കുള്ള പ്രയാണം ..
അപ്പൊഴും നീ അകലേയാകുമ്പൊള്‍
ഒരു നോവു പൊട്ടും ഉള്ളിന്‍റെ ഉള്ളീന്ന് ,
അതു പിന്നെ പ്രളയമായീ ഹൃത്തിനേ മൂടീ
മിഴികളിലൂടേ ഒഴുകും , ഒന്നു തടയാനാവുന്നതിന് മുന്നേ ..
ഓര്‍മകളില്‍ പലപ്പൊഴും ഇടറീ വീഴാറുണ്ട് ,
ചിലതില്‍ കുരുങ്ങി കിടക്കാറുണ്ട് ...
പക്ഷേ നീ നഷ്ടമാകുന്നത് , അതു ഒരു നിമിഷത്തേക്കെങ്കിലും
അതിനു തീവ്രത കൂടും .. ആഴം കൂടും .. അകലേയല്ലെങ്കിലും
നിന്‍റെ കരളില്‍ ഞാനുണ്ടേലും സഖേ ..
നീ ഇല്ലാതാകുന്നു ഇപ്പൊള്‍ ഈ നിമിഷം ..
ഒരു നെരിപ്പൊടെരിയുന്നുണ്ട് ..
അതിലാകെയൊരു മഴയായ് നീ പൊഴിയുന്നതും
കാത്ത് ഞാനിരിപ്പുണ്ട് .
ഇവിടേ ഈ വൃശ്ചിക തണുപ്പിന്റേ മേട്ടില്‍ ..
മിസ്സ് യൂ മൈ ഡിയറ് കണ്ണാ .

കളിപ്പാട്ടം




ആളുകള്‍ കൂടിയ ചന്തയില്‍അയാള്‍ വിളിച്ചുകൂവി,"കളിപ്പാട്ടങ്ങള്‍,കളിപ്പാട്ടങ്ങള്‍"മനുഷ്യാരവങ്ങള്‍ക്കിടയില്‍ആ വൃദ്ധന്‍റെ ജല്‍പ്പനങ്ങള്‍വൃഥാവിലായി.നെറ്റിയിലടിഞ്ഞ വിയര്‍പ്പുതുള്ളികള്‍തുടച്ചുമാറ്റി വീണ്ടുമയാള്‍വിളിച്ചു കൂവിക്കൊണ്ടേയിരുന്നു,"കളിപ്പാട്ടങ്ങള്‍, കളിപ്പാട്ടങ്ങള്‍"
വഴിയാത്രക്കാരില്‍ ചിലര്‍ അയാള്‍ക്ക്‌ ചുറ്റുംകൂടിനിരത്തിവച്ചിരിക്കുന്ന അഞ്ചുപാവകളില്‍അവരുടെ കണ്ണുകള്‍ പരത്തിനടന്നു.വൃദ്ധന്‍റെ കണ്ണുകളില്‍ ആശ്വാസത്തിന്റെ തിളക്കംഅയാള്‍ എഴുന്നേറ്റു.
യാത്രക്കാര്‍ പാവകള്‍ക്കരികിലേക്ക് വന്നുകളിപ്പാട്ടങ്ങളുടെ കൈയും കാലുംഅവര്‍ പിടിച്ചുനോക്കി.പാവകളെ ഓരോന്നായി മാറ്റിനിര്‍ത്തിഅവരതിനു ചുറ്റും നടന്നുനോക്കി,താണും ചെരിഞ്ഞും കുനിഞ്ഞുംഅതിന്റെ കണ്ണും മൂക്കും വായുംഅവര്‍ പരിശോധിച്ചു, മതി വരുവോളം.
സ്വയം പിറുപിറുത്തുംപരസ്പരം എന്തോ പറഞ്ഞുംചിലര്‍ തിരിച്ചുപോയി,മറ്റുചിലര്‍ ആലോചനയോടെ അവിടെ നിന്നു" ഏതെങ്കിലും ഒന്നിനെയെങ്കിലും"ദൈന്യതയുടെ തളര്‍ന്ന ശബ്ദത്തില്‍ആ വൃദ്ധന്‍ പിന്നെയും വിളിച്ചുകൂവിക്കൊണ്ടേയിരുന്നുവീണ്ടും "കളിപ്പാട്ടങ്ങള്‍, കളിപ്പാട്ടങ്ങള്‍"
മറ്റൊരു വഴിയാത്രക്കാരന്‍കളിപ്പാവള്‍ക്കരികിലേക്കു വന്നുഅതിലൊന്നില്‍ അയാളുടെകണ്ണുകളുടക്കിആ കച്ചവടം നടന്നു.
ആശ്വാസത്തിന്റെ ഒരുതിരി വെട്ടവുമായിആ വൃദ്ധന്‍ നടന്നു നീങ്ങിജീവനുള്ള തന്റെ ബാക്കി, നാലുകളിപ്പാവകളെയും കൊണ്ട്ഉവ്വ്,അതയാളുടെ പെണ്‍മക്കളായിരുന്നുആരും,വിലക്കെടുക്കാത്ത കളിപ്പാട്ടങ്ങള്‍.



ജാലകം 


ജാലകകാഴ്ചകളിലേക്ക് കണ്ണോടിക്കവേ മനസ്സൊരു കളിവള്ളം പോലെ ഒഴുകുകയായിരുന്നു. ഇന്നലെ ഉറങ്ങാന്‍ കിടന്നത് ഒരുപാട് വൈകിയായിരുന്നു. അതിനാല്‍ ഉണരാന്‍ ഇന്നിത്തിരി വൈകുകയും


ചെയ്തു .

പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞു പുറത്തെ കാഴ്ചയിലേക്ക് പാദങ്ങള്‍ വച്ചപ്പോള്‍ എങ്ങുനിന്നെന്നറിയാത്തൊരു കുളിര് വന്നു മൂടിയിരിക്കുന്നു .തുളസിത്തറയിലെ തുളസിക്ക് ഇത്തിരി വാട്ടമുണ്ടോ. ഇറയത്തെ പടിക്കു മുന്നിലിരുന്ന കിണ്ടിയില്‍ നിന്നും വെള്ളമെടുത്ത് തുളസിക്ക് പകര്‍ന്നപ്പോള്‍ ഒരു നവവധുവിനെ പോലെ തുളസീദളങ്ങള്‍ നാണിച്ചു മുഖം കുനിച്ചു . ഒരു തളിരില നുള്ളി തലയില്‍ വച്ച് , പിന്നെ ഞാന്‍ ഓടുകയായിരുന്നു.

അമ്പലത്തിലേക്കുള്ള യാത്രയില്‍ എന്നും കൂട്ടുവരേണ്ടാതാണല്ലോ ജിഷ്ണുവേട്ടന്‍. നേരത്തെ പോയോ എന്തോ. ഇല്ല, വൈകുന്നതല്ലാതെ നേരത്തെ എന്നൊരു വാക്ക് ആളുടെ അജണ്ടയില്‍ ഇല്ല , അപ്പോള്‍ അതിനു സാധ്യതയില്ല.

എന്തിനായിരുന്നു????









നിമിഷങ്ങള്‍ കൊഴിഞ്ഞു പോകുന്നത് പോലും അറിയാതെ നിസ്സംഗതയോടെ ഈ ഇരുപ്പ് തുടങ്ങിയിട്ടെത്ര നാളായി, ചിന്തകള്‍ പോലും നഷ്ട്ടപ്പെട്ട ദിനരാത്രങ്ങള്‍ .. മനസ്സു തുറന്നൊന്നു പറയാനും കരയാനും കഴിയാതെ ഈ നാല് ചുമരുകള്‍ക്കുള്ളില്‍ തട്ടി പ്രതിധ്വനിക്കുന്ന തന്റെ തന്നെ നിശ്വാസത്തിന്റെ ചൂട് ഓര്‍മ്മകളെപ്പോലും ചുട്ടുപൊള്ളിക്കുന്നു.എവിടേക്കാണ് ഞാന്‍ പോകേണ്ടത് നിന്റെ ഓര്‍മ്മകളുടെ ഭാണ്ഡമഴിച്ചു വെക്കാന്‍.നമ്മുടെ പ്രണയത്തിന് സാക്ഷിയായി എന്നും കൂട്ട് വന്ന മഴ പോലും പെയ്യാന്‍ മറന്നു നില്‍ക്കുകയാണിന്നു.എല്ലാം മനസ്സ് തുറന്നു പറഞ്ഞിട്ടും സംശയത്തിന്‍റെ കരിനിഴലില്‍ തൂങ്ങിയാടിയ പ്രണയം അതിന്റെ അവസാന ശ്വാസം വരെയും പോരാടി തളര്‍ന്നാണ് വീണത്‌.കാരണമില്ലാതെ നിന്നില്‍ വരുന്ന ഭാവമാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ഏറെ ശ്രമിച്ചു ഞാന്‍ , ഒടുവില്‍ നീ തന്ന ഓര്‍മ്മകള്‍ കൊണ്ട് ചിതയുണ്ടാക്കി സ്വയം കത്തിയെരിയാന് തീരുമാനിച്ചു.‍ ജീവനില്ലാത്ത ശരീരങ്ങള്‍ പ്രണയിക്കില്ല, പ്രണയ നഷ്ടങ്ങളില്‍ സ്വയമുരുകി തീരില്ല, ആര്‍ക്കു വേണ്ടിയും കണ്ണീര്‍ പൊഴിക്കില്ല .. ഇതൊക്കെയായിരുന്നു വിശ്വാസം.... പക്ഷെ ഇപ്പോള്‍ ശരീരമില്ലാത്ത ആത്മാവ് നിന്നെ തേടി അലയുകയാണ്.. കാരണം ഞാന്‍ നിന്നെ സ്നേഹിച്ചത് എന്റെ ആത്മാവ് കൊണ്ടായിരുന്നു.ഇപ്പോഴും അറിയില്ല എവിടെയാണ് പിഴച്ചത്.......

പോവുകയാണോ നീ????




നിന്‍റെ കൈകോര്‍ത്തു ഈ തീരത്ത് കൂടെ നടക്കുമ്പോഴും
ഒരു കുഞ്ഞു തിര വന്നെന്‍റെ പാദങ്ങളെ നനച്ചെങ്കില്‍ എന്ന് മാത്രേ ആഗ്രഹിച്ചുള്ളൂ. അതിനുമപ്പുറത്തെക്കുള്ള സ്വപ്നങ്ങള്‍ക്ക് തടയിടെണ്ടി വന്നത്
പക്വതയാര്‍ന്ന പ്രണയത്തിലെ അതിര്‍വരമ്പുകള്‍ നീ ചൂണ്ടിക്കാണിച്ചു തന്നത് കൊണ്ടായിരുന്നു..


എങ്കിലും.... കുഞ്ഞു കുഞ്ഞു പിണക്കങ്ങളും കുറുമ്പുകളും വാശികളുമൊക്കെയായി
എന്നെ കൂടെ കൂട്ടിയ നീ,

നേരിന്‍റെ വേവില്‍ ചുട്ടുപഴുക്കുമ്പോള്‍ മനസ്സില്‍ പ്രണയം പൂക്കില്ലെന്നു
നിസ്സംഗതയോടെ മൊഴിഞ്ഞ നീ,

ഇന്ന് ഞാന്‍ ആവശ്യപ്പെടാതെ തന്നെ എന്നെ വന്നു മൂടിയിരിക്കുന്നു..

ഒരു നനുത്ത കുളിരായി മേനിയില്‍ വന്നു പൊതിഞ്ഞിരിക്കുന്നു ....

പ്രണയത്തിന്‍റെ, വാത്സല്യത്തിന്റെ ഈ തിരകള്‍ക്കിടയില്‍ സുരക്ഷിതയാണ് ഞാനിന്നു....



എനിക്കും നിനക്കുമിടയില്‍ ഇനി മറ്റൊന്നില്ല
നേര്‍ത്തൊരു ശ്വാസത്തിന്റെ വിടവു പോലും....... !!!!!

മഴ..



ദിക്കറിയാതെ
പെയ്തുതീരുന്ന
മഴയാണ് ഞാന്‍
എന്തിനോ വേണ്ടി...
ആര്‍ക്കോവേണ്ടി
പെയ്യുന്ന വിഷാദരാത്രിമഴ
മഴരാത്രികളില്‍
എന്‍റെ കിനാവുകള്‍
പെയ്തൊഴിയുന്നു
തണുത്തകാറ്റിനൊപ്പം
മരവിച്ച എന്‍റെ
ചിന്തകള്‍ ഇപ്പോളും
ദിശയറിയാതെ സഞ്ചരിക്കുന്നു
ഞാന്‍ പോലുമറിയാതെ.....!!!!